അന്‍വർ അലി എഴുതുന്നേരം കേരളത്തിന്റെ കടല്‍ സഞ്ചാരങ്ങളുടെ മുഖപടങ്ങള്‍ പൊന്തണള്ളാ, അള്ളാഹ് എന്ന റാത്തീബുകളുടെ താളത്തില്‍ പാട്ടിന്റെ തുറമുഖത്തെത്തുന്നപോലെ, മുഹ്‌സിന്‍ പരാരി എഴുതുന്നേരം മാലകളുടെയും സബീനകളുടെയും ഭൂതകാലം തല്ലുമാലയായെത്തുന്നു. പി. ഭാസ്‌കരനും കെ. രാഘവനും നീലക്കുയിലില്‍ തുടക്കമിട്ട പാട്ടുകെട്ടിന്റെയും കൂട്ടുകെട്ടിന്റെയും ആവര്‍ത്തനം നമ്മുടെ കേള്‍വിയെ പിന്നെയും പിന്നെയും അലങ്കരിക്കുന്നതാണിപ്പോള്‍ മലയാളത്തിലെ പാട്ടുവിശേഷം.